11/17/2008

ആസക്‌തി





















1
ഉറക്കത്തില്‍കൃഷ്‌ണമണികള്‍
തകര്‍ത്ത്‌ നിന്റെ
സ്വപ്‌നങ്ങളിലേക്കിറങ്ങിചെല്ലുവാന്‍
എനിക്കു കഴിയുമായിരുന്നു.നിന്റെ
തീരങ്ങളില്‍നങ്കൂരമിട്ട
പടക്കപ്പലില്‍യോദ്ധാക്കളെല്ലാംമരിച്ചു
പോയിരിക്കുന്നുആരും
ഏറ്റുവാങ്ങാനില്ലാതെനിന്റെ
ഡ്രാക്കുളയുംകപ്പലില്‍ പുതഞ്ഞു കിടന്നു.
2
കൊടും ശൈത്യത്തിന്റെ കാലത്ത്‌
ആസക്‌തിയുടെകറുത്ത തേരട്ടയായിഞാന്‍
നിനക്കു മുകളില്‍അലഞ്ഞു നടന്നു.
എന്റെ പടര്‍ച്ചയുടെ തിണര്‍ത്ത
പാടുകള്‍ നിന്റെ
അടിവയറ്റില്‍ചിത്രങ്ങള്‍ വിരിയിച്ചു.
3
കുയിലുകള്‍ ചത്തൊടുങ്ങിയതിളച്ച വേനല്‍.
ഇപ്പോള്‍ വാലുമുറിച്ച
തേളുകള്‍ക്കൊപ്പമാണ്‌എന്റെ വാസം.
കണ്ണുകളില്ലാത്തനിന്റെ
പൊള്ളുന്നമുഖത്ത്‌
ഞാന്‍ വിരലുകളാഴ്‌ത്തി.
എന്നിട്ടുംപരിഭവങ്ങളില്ലാതെനീ
എന്നെ പ്രണയിച്ചുകൊണ്ടിരുന്നു.