6/09/2011

v

സുഹൃത്തേ ;
ഇനി പറയാതെ വയ്യ .
ഇന്നലെയും കുറുനരികള്‍
ഓരിയിടുന്ന ആ സെമിത്തേരി
ഞാന്‍ സ്വപ്നം കണ്ടു.
മരണ തീയതി കുറിച്ച
കല്ലിന്നു താഴെ
പ്രിയമുല്ലവളുടെ
മരവിച്ച കയ്യും.

കിടക്കയില്‍ നിന്റെ ചെറിയ
ന്യരക്കം ഞാന്‍ കേട്ടിരുന്നു
ഒരു പക്ഷെ നിന്നെ അലസോര
പെടുതിയിരുന്നത് രാത്രിയില്‍
ചെന്നായ്ക്കളെ പോലെ തിളങ്ങി
നിന്നിരുന്ന എന്റെ കണ്ണുകള്‍
ആകാം.

ദാലിയന്‍ ചിത്രങ്ങള്‍ പോലെ
ഒരു താഴ്വര മുഴുവന്‍
ചത്തൊടുങ്ങിയ നിറമുള്ള
പൂമ്പാറ്റകള്‍.
ചത്ത പൂമ്പാറ്റകളുടെ
നിറങ്ങളില്‍ ലയിച്ചു
കാമാസക്തന്‍ ആയി ഞാന്‍.

കുമ്പസാരം കഴിഞ്ഞവന്റെ
വഴിത്താരകളില്‍ മുഴുവാന്‍
പാപം പതുങ്ങി യിരിക്കുന്നു.

മസ്ഥിസ്കത്തില്‍ ചെമ്പ്
ഉരുകി  ഒലിക്കും പോലെ
ഒരു ഭ്രാന്തന്‍ സംഗീതം.
മതി സുഹൃത്തേ
ഇനി മടങ്ങാം.
അടുത്ത സ്വപ്നം വേട്ട യാടും
മുമ്പ് മരവിച്ച ഈ താഴ്വര എനിക്ക്
മറികടക്കണം.